അവര്‍ പറയുന്ന ചില കമ്പനികള്‍ എനിക്ക് അറിയില്ലെങ്കിലും അവയിലെല്ലാം മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ പങ്കുണ്ടെന്ന് താന്‍ മൊഴിനല്‍കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ നിര്‍ബന്ധിച്ചതായും ഇങ്ങനെ മൊഴി നല്‍കിയാല്‍ ജാമ്യം ലഭിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സഹായം നല്‍കാമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞതായും കത്തില്‍ പറയുന്നു.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ലാഭം ഉണ്ടാക്കിയവരുടെയും അല്ലാത്തവരുടേയും പട്ടികയും ഉടന്‍ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് എന്‍.ഐ.എ കോടതിയുടെ പരാമര്‍ശം.
കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കസ്റ്റംസ് നൽകുന്ന വിവരം. സ്വപ്‌നയുടെ സുഹൃത്തായ സന്ദീപ് നായർക്ക് വേണ്ടിയും തെരച്ചിൽ നടക്കുന്നുണ്ട്. സ്വർണക്കടത്തിൽ ഇയാൾക്കും പങ്കുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. സന്ദീപിന്റെ ഭാര്യ സൗമ്യയെ ചോദ്യം ചെയ്തതിൽ നിന്ന് കസ്റ്റംസിന് നിർണായക വിവരം ലഭിച്ചിട്ടുണ്ട്.